Posts

Showing posts from December, 2019

രാത്രിയിൽ ജപിക്കേണ്ട വേദമന്ത്രങ്ങൾ

** 🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔 യജുർവേദം മുപ്പത്തിനാലാം അദ്ധ്യായത്തിൽ, ഒന്നു മുതൽ ആറു വരെയുള്ള മന്ത്രങ്ങളാണ്, ശിവസൂക്തമെന്ന് അറിയപ്പെടുന്നത്. വാസ്തവത്തിൽ, രാത്രിയിൽ കിടക്കുമ്പോൾ ജപിക്കേണ്ട മന്ത്രമാണിത്. സ്വസ്ഥമായ ഉറക്കം, ഈ മന്ത്രം പ്രദാനം ചെയ്യുന്നു. അതിലുപരി ഉറക്കത്തിൽ നിന്ന് സദാ ഉണർന്നിരി ക്കുന്ന ആയിരം സൂര്യന്മാരുടെ പ്രഭയുള്ള ജഗദീശ്വരൻ, തന്നിൽ തന്നെയുണ്ടെന്ന ബോധവും, ഈ മന്ത്രജപത്തിലൂടെ സിദ്ധിക്കുന്നു. *1. ഓം യജ്ഞാഗ്രതോ ദുരമുദൈതി ദൈവം തദു സുപ്തസ്യ തതൈവൈതി ദുരംഗമം ജ്യോതിഷം ജ്യോതിരേകം തന്മേ മനഃ ശിവസങ്കല്പമസ്തു!* *അർത്ഥം* ഉണർന്ന അവസ്ഥയിൽ, മനസ്സ് സദാ ഓടിപ്പോവു കയാണ്. ഉറക്കത്തിലും, നിശ്ചലമായ മനസ്സ് ഓടിക്കൊണ്ടിരിക്കും. അങ്ങനെയുള്ള എന്റെ, പ്രകാശങ്ങളുടെ പ്രകാശമായ ദൈവമനസ്സ് ദിവ്യഗുണയുക്തമായ, ഇന്ദ്രിയങ്ങളെ പോലും പ്രകാശിപ്പിക്കുന്ന മനസ്സ്, ശുഭ വിചാരങ്ങ ളുള്ളതാകട്ടെ! *2.  ഓം യേന കർമാണ്യപസോമനീഷിണോ യജ്ഞേ കൃണ്വന്തി  വിദഥേഷു ധീരാഃ യദപൂർവം യക്ഷമന്തഃ പ്രജാനാം  തന്മേ മനഃ ശിവസങ്കല്പമസ്തു!* *അർത്ഥം* മനസ്സു കൊണ്ടാണ്, നാം ധീരരാകേണ്ടത്. പുരുഷാർത്ഥികളാകേണ്ടത്. ധർമം, അർത്ഥം, കാമം, മോക്ഷം എ...

നിവേദ്യ സമയത്ത് ഭക്തർ എന്തിന് ക്ഷേത്രത്തിന് പുറത്തിറങ്ങുന്നു ?*

*നിവേദ്യ സമയത്ത്  ഭക്തർ എന്തിന് ക്ഷേത്രത്തിന് പുറത്തിറങ്ങുന്നു ?* "നേദ്യദ്രവ്യം ശ്രീകോവിലിൽ  പ്രതിഷ്ഠാ മൂർത്തിക്കു മുൻപിൽ സമർപ്പികുന്നതിന് മുൻപ് പൂജാരി "നേദ്യം " എന്ന് ഉറക്കെ വിളിച്ചറിയിക്കുകയും ഇത് കേൾക്കുമ്പോൾ ഭക്തർ നാലമ്പലത്തിനു പുറത്തിറങ്ങി നിൽക്കുകയും ചെയ്യുന്നു.നേദ്യ സമയത്തും ശ്രീവേലി സമയത്തും ഭക്തർ ഇപ്രകാരം പുറത്തിറങ്ങി നിൽക്കാറുണ്ട്, നിവേദ്യം കൊണ്ടുചെന്ന് ദേവ ബിംബത്തിനു മുന്നിൽ വെച്ച് ദേവനെ ഭുജിപ്പികുന്നു. നാലു വിധ വിഭവങ്ങളും ആറ് രസങ്ങളോടും കൂടിയ നിവേദ്യം ദേവന് സന്തോഷവും സംതൃപ്തിയും ഉണ്ടാകും വിധം സമർപ്പിക്കുന്നു. ആറു രസം ഉണ്ടായിരിക്കണം എന്ന് തത്വം പായുന്നു എങ്കിലും പ്രധാനമായുള്ളത് മധുര രസമാണ് മധുര രസം സകല രസങ്ങളുടെയും പ്രതിനിധി ആണ് .നിവേദ്യം സമർപ്പിക്കുന്ന സമയത്ത് തിടപ്പള്ളിയ്ക്കും ശ്രീകോവിലിനും ഇടയ്ക്കു കൂടി ആരും നടക്കാൻ പാടില്ല. കാരണം ഭഗവാന്റെ നാവ് ( രസന) ശ്രീകോവിലിൽ നിന്നും തിടപ്പള്ളിയിലെ നിവേദ്യത്തിലേക്ക് നീണ്ടു കിടക്കുന്നതായാണ് സങ്കല്പം.ആയതിനാൽ അത് മറികടക്കാൻ പാടില്ല. ശിവക്ഷേത്രത്തിലെ നിവേദ്യസമയത്ത് പുറത്തിറങ്ങി നിൽകുന്നതിന് മാറ്റരു കാരണം കൂടിയുണ്ട്.ശിവഭഗവാൻ...

കുങ്കുമവും കുങ്കുമാര്‍ച്ചനയും*

🕉🙏🏻🕉🙏🏻🕉🙏🏻🕉🙏🏻🕉🙏🏻🕉🙏🏻🕉🙏🏻🕉🙏🏻        *കുങ്കുമവും കുങ്കുമാര്‍ച്ചനയും*             *ദേവീതത്ത്വത്തിന്റെ പ്രതീകമാണ്‌ കുങ്കുമം. കുങ്കുമം ദേവീസ്വരൂപമാണ്. നിറത്തിലും തിലകത്തിന്‍റെ ആകൃതിയിലും  മഹാമായാതത്ത്വത്തെ ഇതു സൂചിപ്പിക്കുന്നു. നെറ്റിക്കു നടുവിലോ, പുരിക മധ്യത്തിലോ  കുങ്കുമം തൊടാം. സ്ഥൂലമായ    ആത്മാവില്‍ സൂക്ഷ്മ  ബിന്ദുരൂപത്തില്‍ സ്ഥിതിചെയ്ത് എല്ലാറ്റിനേയും നയിക്കുന്ന ശക്തിയെ സൂചിപ്പിക്കാനാണ് ഇത് ഒരു ചെറിയ വൃത്താകൃതിയില്‍ തൊടുന്നത്. നടുവിരല്‍ കൊണ്ടാണ് കുങ്കുമം തൊടേണ്ടത്*.  *കുങ്കുമം ചന്ദനത്തോട് ചേര്‍ത്ത് തൊടുന്നത് വൈഷ്ണവ  പ്രതീകവും, കുങ്കുമം ഭസ്മത്തോട് ചേര്‍ത്ത് തൊടുന്നത് ശിവശക്തി പ്രതീകവും , മൂന്നും ചേര്‍ത്തു  തൊടുന്നത് ത്രിപുര സുന്ദരീ  സൂചകവും ആകുന്നു  എന്ന് കരുതപ്പെടുന്നു. ജ്യോതിഷപരമായി ചിന്തിക്കുമ്പോള്‍   ചന്ദ്രന്‍, ചൊവ്വ, ശുക്രന്‍, കേതു എന്നീ ഗ്രഹങ്ങളുടെ ദശാകാലങ്ങളില്‍ കുങ്കുമംകൊണ്ട്‌ പതിവായി തിലകം ധരിക്കാം*. *അതാത്‌ ഗ്രഹങ്ങളുടെ അധിദേവതകളുടെ മന്ത്രങ്ങള്‍ ജപിച...

സൃഷ്ടിപ്രകരണം

*⚜ശ്രീ ധര്‍മ്മശാസ്താവ്⚜* 🎀🎀〰〰〰🔅〰〰〰🎀🎀 *ഭാഗം :42* ഭൂതനാഥോപാഖ്യാനം: എട്ടാം അദ്ധ്യായം. സൃഷ്ടിപ്രകരണം      ധന്യരായ മുനിമാരോടു സൂതന്‍ വീണ്ടും പറഞ്ഞുതുടങ്ങി. മണികണ്ഠസ്വാമി കരുണയോടെ മഹാരാജാവിനോടു പറഞ്ഞു. സത്വാദികളായ ഗുണത്രയത്തില്‍ നിന്നാണു പഞ്ചഭൂതങ്ങള്‍ ഉത്ഭവിച്ചത്. സത്വഗുണത്തില്‍നിന്ന് ശബ്ദയുതമായി ആകാശം ഉണ്ടായി. ശബ്ദ  സ്പര്‍ശയുതനായി വായു ആകാശത്തില്‍നിന്ന് ഉത്ഭവിച്ചു. ശബ്ദസ്പര്‍ശരൂപയുതനായി വായുവില്‍നിന്ന് അഗ്നി ഉത്ഭവിച്ചു. ശബ്ദസ്പര്‍ശരൂപരസയുതമായ ജലം അഗ്നിയില്‍ നിന്ന് ഉത്ഭവിച്ചു. ശബ്ദസ്പര്‍ശരൂപരസഗന്ധയുതമായ ഭൂമി ജലത്തില്‍ നിന്നുണ്ടായി. ഇങ്ങനെയുള്ള പഞ്ചഭൂതങ്ങള്‍കൊണ്ട് ഈ പ്രപഞ്ചമശേഷവും ഉണ്ടായിവന്നു. ഓരോ ഭൂതത്തിലും ഓരോഗുണങ്ങളും ഏറ്റക്കുറച്ചിലുകളോടെ നില്‍ക്കുന്നു. ആകാശത്തില്‍ സത്വഗുണം അധികവും രജസ്തമോഗുണങ്ങള്‍ കുറവുമാണ്. വായുവിലാകട്ടേ സത്വവും രജസ്സും സമമായും തമസ്‌കുറഞ്ഞുമിരിക്കുന്നു. അഗ്നിയില്‍ തമസ്സേറുന്നു. രജോഗുണം പാതിയോളവും സത്വം അല്‍പവും അഗ്നിയിലുണ്ട്. ജലത്തില്‍ സത്വം വളരെയേറെയും രജസ്തമോഗുണങ്ങള്‍ നന്നേ ചുരുക്കവുമാണ്. ഇങ്ങിനെ ത്രിഗുണങ്ങള്‍ ഭൂതങ്ങളില്‍ തിങ്ങിനില്‍ക്കുന്നു എന...

ശംഖ്

░░░░░░░░░░░░  * ദിവസവും ശംഖ് മുഴക്കിയാല്‍ സംഭവിക്കുന്ന മാറ്റങ്ങൾ * ░░░░░░░░░░░░ * പുരാണങ്ങളിലും ഐതിഹ്യങ്ങളും വളരെ പ്രാധാന്യമുള്ളതായി കണക്കാക്കുന്ന ഒരു വസ്തുവാണ് ശംഖ്. ഹിന്ദുമതവിശ്വാസപ്രകാരം, ഭഗവാന്‍ മഹാവിഷ്ണുവിന്റെ ചിഹ്നമായിട്ടാണ് ശംഖിനെ കണക്കാക്കുന്നത്. ശംഖില്‍ നിന്ന് വരുന്ന ശബ്ദതരംഗങ്ങള്‍ വഴി ചുറ്റുപാടുകള്‍ ശുദ്ധീകരിക്കുവാന്‍ സാധിക്കുന്നു *. * ഭഗവാന്‍ മഹാവിഷ്ണുവിന്റെ ദിവ്യായുധം * * ലോകത്തില്‍ ഉടലെടുത്ത തിന്മകളെ ഭഗവാന്‍ വിഷ്ണുവിന്റെ  പല അവതാരങ്ങളും  ശംഖനാദം മുഴക്കി നശിപ്പിച്ചിട്ടുണ്ട്. മഹാവിഷ്ണുവിന്റെ പവിത്ര ചിഹ്നമായ ശംഖിന് ഹിന്ദുമതത്തിലും ബുദ്ധമതത്തിലും വലിയ പ്രാധാന്യമാണുള്ളത് *. * ശംഖിന്റെ ഉപയോഗങ്ങള്‍ * ================ * വേദപുസ്തകങ്ങളുടെ അടിസ്ഥാനത്തില്‍ ശംഖിന് പ്രധാനമായും രണ്ട് ഉപയോഗങ്ങളാണുള്ളത് *. * 1) ശംഖനാദം മുഴക്കുവാനും * * 2) ആരാധനാവശ്യങ്ങള്‍ക്കും *. * ദിവസവും ശംഖ് മുഴക്കുന്നവര്‍ക്ക് ഒരു തരത്തിലുമുള്ള ഹൃദ്രോഗങ്ങളും ഉണ്ടാകില്ലെന്ന് പറയപ്പെടുന്നു. ഇതിനാലൊക്കെ ആളുകള്‍ അവരുടെ വീടുകളില്‍ ഇത് സൂക്ഷിക്കുന്നുവെങ്കിലും, വേദങ്ങളിലും ശാസ്ത്രങ്ങളിലും പറയുന്നതുപോ...

പൂജയുടെ പൊരുൾ

പൂജയുടെ പൊരുൾ ❣☀❣☀❣☀❣☀❣☀ പൂജയുടെ പൊരുൾ പുരാണമതഗ്രന്ഥങ്ങള്‍ വിവരിക്കുന്ന രീതിയില്‍ അഞ്ചു ക്രമമായി പഞ്ചോപചാരം, പത്ത് ആയി ദശോപചാരം, പതിനാറ് ആയി ഷഡോപചാരം മുതല്‍ നൂറ്റിയെട്ട് തരം ഉപചാരക്രമങ്ങള്‍ വിവരിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ ഇവിടെ പ്രതിപാദിക്കുന്ന ഷഡോപചാരം ആണ് സര്‍വ്വസാധാരണയായി ആചിരിച്ചു പോരുന്നതു്. ദൈനംദിന ഈശ്വരാരാധനക്രമമായ ഷഡോപചാരപൂജയില്‍ പതിനാറ് പടികളാണുള്ളത്. സമയവും സന്ദര്‍ഭവും അനുസരിച്ചും വ്യക്തിഹിതമനുസരിച്ചും ഇതില്‍ മാറ്റങ്ങള്‍ സംഭവിക്കാമെങ്കിലും താഴെ കൊടുത്തിരിക്കുന്ന ക്രമത്തിലാണു് അത് ആചരിച്ചു പോരുന്നത്. ആചാരക്രമം: 01. ആവാഹനം - ക്ഷണിക്കുക 02. ആസനം - ഇരിപ്പിടം നല്‍കുക 03. പദ്യം - പാദസ്നാനം 04. അര്‍ഘ്യം - കൈ കഴുകാന്‍ ജലം 05. ആചമനം - ചുണ്ടു് നനക്കാന്‍ തെളിഞ്ഞ ജലം 06. സ്നാനം - കുളി 07. വസ്ത്രം - ശരീരം പൊതിയുക 08. യജ്ഞോപവീതം - പൂണൂല്‍ ധരിപ്പിക്കുക 09. ഗന്ധം - ചന്ദനലേപനം 10. പുഷ്പം - പൂവിടീല്‍ 11. ധൂപം - ചന്ദനത്തിരി 12. ദീപം - വിളക്കു കൊളുത്തല്‍ 13. നൈവേദ്യം - ഭക്ഷണം 14. താമ്പൂലം - വെറ്റയും പാക്കും 15. നീരാജനം - കര്‍പ്പൂരം 16. ആത്മപ്രദക്ഷിണനമസ്ക്കാരം - സാഷ്ടാഗപ്രണാമം 01. ആവാഹനം: (മൂലാധ...

അതികായന്‍

അതികായന്‍ 🎼✨🎼✨🎼✨🎼✨🎼✨🎼 അതികായന്‍ രാമായണത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഒരു രാക്ഷസന്‍. രാവണന് ധാന്യമാലിനി എന്ന രാക്ഷസിയിലുണ്ടായ മകന്‍. ശരീരത്തിന്റെ വലുപ്പംകൊണ്ട് അതികായന്‍ എന്ന പേര്‍ സിദ്ധിച്ചു. മഹാകായന്‍, പര്‍വതോപമന്‍ മുതലായ പദങ്ങള്‍കൊണ്ട് അതികായന്റെ 'ദേഹമാഹാത്മ്യം' വാല്മീകിരാമായണത്തില്‍ വര്‍ണിച്ചിട്ടുണ്ട്. അതികായന്‍ തപസ്സുചെയ്ത് ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തി, അദ്ദേഹത്തില്‍ നിന്നും സുരാസുരന്‍മാര്‍ക്ക് തന്നെ വധിക്കാന്‍ സാധ്യമാകരുതെന്ന വരവും ദിവ്യമായ കവചവും അര്‍ക്കഭാസ്വരമായ രഥവും അനേകം ദിവ്യാസ്ത്രങ്ങളും നേടി. യുദ്ധം ചെയ്ത് ഇന്ദ്രന്റെ വജ്രവും വരുണന്റെ പാശവും കരസ്ഥമാക്കി. ആ ബലശാലി രാവണന്റെ ആജ്ഞ അനുസരിച്ച് രാമനോടു പോരിനു ചെന്നു. ഭീമരൂപനായ അതികായനെക്കണ്ട് വാനരസൈന്യങ്ങള്‍ ഓടിപ്പോയി. വിസ്മയഭരിതനായ രാമന്‍ വിഭീഷണനോട് ചോദിച്ച് കാര്യങ്ങള്‍ മനസ്സിലാക്കി. പോരില്‍ അതികായനെ ലക്ഷ്മണന്‍ നേരിട്ടു. ഇരുപേരും ഘോരസമരം നടത്തി. ഒടുവില്‍ വായുഭഗവാന്റെ ഉപദേശമനുസരിച്ച് ലക്ഷ്മണന്‍ ബ്രഹ്മാസ്ത്രം പ്രയോഗിച്ച് അതികായനെ വധിച്ചു. ലങ്കാനഗരിയുടെ രക്ഷാഭാരം സമര്‍ഥമായി നിര്‍വഹിച്ചിരുന്ന ആ വീരന്റെ നിര്യാണം ര...

വിഗ്രഹാരാധന

വിഗ്രഹാരാധന 🎼✨🎼✨🎼✨🎼✨🎼 വേദങ്ങളിൽ പറയാത്ത വിഗ്രഹാരാധന നിങ്ങൾ ചെയ്യുന്നു. സത്യത്തിൽ നിങ്ങൾ നിങ്ങളുടെ തന്നെ വേദത്തെ നിന്ദിക്കുകയല്ലേ ചെയ്യുന്നത്? മറുപടി ക്ഷേത്രങ്ങൾക്ക് വേദോപനിഷത്തുക്കളുടെ അംഗീകാരം ഇല്ലേ??? അയോദദ്ദാരുഃപ്ളവതേ സിന്ധോ- രപാരേ അപൗരുഷം തദാരഭസ്വ.         അർത്ഥം കരയില്ലാത്ത സമൂദ്രത്തിൽ മനുഷ്യരാൽ നിർമ്മിക്കപ്പെടാത്ത ഏത് മരം പൊങ്ങികാകിടക്കുന്നുവോ അതിനെ വേഗത്തിൽ കൊണ്ടു വന്നാലും  (ഋഗ്വേദ സംഹിത) സംവത്സരസ്യ പ്രതിമായാം ത്വാ രാത്ര്യുപാസതേ പ്രജാസുവീരാം കൃത്വാ വിശ്വമായുർവ്യശ്നവത് പ്രജാപത്യാം അർത്ഥം സംവത്സര-കാലസ്വരൂപിയും, പരമാത്മാവുമായ അങ്ങയുടെ രൂപം അപ്രകാരമുള്ള പ്രതിമയിൽ  അന്ധകാരമായ അജ്ഞാന ദശയിൽ  ഉപാസിക്കുന്നു അങ്ങിനെ ഉപാസിക്കുന്നവൻ ക്രമേണ എെശ്വര്യങ്ങളേയും പ്രാപിക്കുന്നു സുരൂപാം പ്രതിമാം വിഷ്ണോഃ പ്രസന്നവദനേക്ഷണാം താമർച്ചയേത്താം  പ്രണമേത്താം യജേത്താം വിചിന്തയേത് അർത്ഥം പ്രസന്നമായ മുഖം, കണ്ണ്കൾ ഇവയോട് കൂടിയ വിഷ്ണുവിന്റെ മനോഹരമായ വിഗ്രഹം ഏതോ? അതിനെ പൂജിക്കേണ്ടതാകുന്നു  വന്ദിക്കുകയും, ആരാധിക്കുകയും, ധ്യാനിക്കുകയും ചെയ്യണം (തൈത്തിരീയ സംഹിത) ഏഹ്യാശ...

കൈ കൂപ്പുന്നത് എന്തിന്?

*കൈ കൂപ്പുന്നത് എന്തിന്?* തന്നെക്കാള്‍ ഉയര്‍ന്ന എന്തിനേയും സ്വീകരിക്കുവാനും ആദരിക്കുവാനും ഉള്ള പ്രവണത പ്രകടിപ്പിക്കുന്നതായിട്ടാണ് നാം കൈ കൂപ്പുന്നത് . കൈപ്പത്തികള്‍ ഒപ്പം ചേര്‍ത്ത് പിടിച്ച് ‘നമസ്തേ’ എന്ന്‍ അഭിവാദ്യം ചെയ്യുന്നു . നമസ്തേ എന്ന പദത്തില്‍ ‘തേ’ എന്നാല്‍ താങ്കളെ എന്നും, ‘മ’ എന്നാല്‍ മമ അഥവാ എന്റെ എന്നും ‘ന’ എന്നാല്‍ ഒന്നുമല്ലാത്തത് എന്നും അര്‍ത്ഥമാകുന്നു. അപ്പോള്‍ നമസ്തേ എന്നാല്‍ "എന്റേതല്ല , സര്‍വ്വതും ഈശ്വര സമമായ അങ്ങയുടെത്" എന്നാണ് . ഇവിടെ ‘ഞാന്‍’, ‘എന്റേത്’ എന്നുള്ള അഹങ്കാരം ഇല്ലാതാകുന്നു എന്ന്‍ വ്യക്തം . ഇനി നമസ്തേ എന്ന പദത്തിന് സ്ഥാന, വ്യക്തി ഭേദമുണ്ട്. ഇതിനെ മൂന്നായിട്ട് തരാം തിരിക്കാം . ഒന്ന് ഊര്‍ദ്ധ്വം , രണ്ട് മദ്ധ്യം , മൂന്ന് ബാഹ്യം .കൈപ്പത്തികളും അഞ്ചു വിരലുകളും ഒന്നിച്ച് ചേര്‍ത്ത് ശിരസ്സിനു മുകളില്‍ പിടിക്കുന്നതാണ് ഊര്‍ദ്ധ്വ നമസ്തേ .ഇതു സാധാരണ ഗുരു സന്ദര്‍ശനത്തില്‍, ശ്രാദ്ധത്തില്‍ , ബലികര്‍മ്മങ്ങളില്‍ , യോഗാസനത്തില്‍ ഉപയോഗിക്കുന്നു. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ശരണഗതിയും പൂര്‍ണ്ണ വിധേയ ഭാവവും ആണ് ഇതോടൊപ്പം ‘നമോ നമ’ ശബ്ദമാണ് ഉപയോഗിക്കേണ്ടത്. മധ്യ നമസ്തേ എന്...

എന്താണ് ഷോഡശ സംസ്‌കാരം?*

* എന്താണ് ഷോഡശ സംസ്‌കാരം? * * പേരിടല്‍, ചോറൂണ്, എഴുത്തിനിരുത്തല്‍ തുടങ്ങി ഒട്ടേറെ ആചാരങ്ങള്‍ നമുക്കിടയിലുണ്ട്. വാസ്തവത്തില്‍ ഇപ്പറഞ്ഞതെല്ലാം സംസ്‌കാരങ്ങളാണ്. സംസ്‌കാരമെന്നാല്‍ നല്ലതാക്കുക എന്നര്‍ഥം പറയാം. ഇംഗ്ലീഷില്‍ കള്‍ച്ചര്‍ എന്നു പറയുന്നതാണിത് *. * കള്‍ച്ചര്‍, കള്‍ട്ട് എന്നീ ഇംഗ്ലീഷ് പദങ്ങള്‍ ഉണ്ടായത് ലാറ്റിന്‍ പദമായ Colere  യില്‍ നിന്നാണ്. Cult എന്നതിന് മതപരമായ വിശ്വാസമെന്ന് അര്‍ഥം പറയാം *. * മനുഷ്യനെ വളര്‍ത്തി ആ വാക്ക് അന്വര്‍ഥമാക്കുന്ന രീതിയില്‍ ആക്കിത്തീര്‍ക്കുന്നത് മാനവസംസ്‌കാരമാണ് *. * ഋഗ്വേദത്തിലെ പ്രസിദ്ധമായ ഉപദേശം ‘മനുര്‍ഭവ ജനയാ ദൈവ്യം ജനം’ എന്നാണ്. അതായത് ‘മനുഷ്യനാകുക എന്നിട്ട് ദിവ്യഗുണങ്ങള്‍ തങ്ങളില്‍ വളര്‍ത്തുക’. ഇങ്ങനെ മനുഷ്യനെ സംസ്‌കരിച്ചെടുക്കുന്നതിന് 16 ആശയങ്ങളാണ് പ്രാചീന ഋഷിമാര്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. ജനനം മുതല്‍ മരണം വരെയുള്ള 16 സുപ്രധാന ഘട്ടങ്ങളെ തിരഞ്ഞെടുത്ത് ആകെ ജീവിതത്തെ സംസ്‌കരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. എണ്ണം 16 ആയതുകൊണ്ട് ഷോഡശ സംസ്‌കാരമെന്ന് ഇതിനു പേരുവന്നു. അവ ഇങ്ങനെയാണ് *. 1. * ഗര്‍ഭാധാനം : ദീര്‍ഘായുസ്സ്, ആരോഗ്യം, ബുദ്ധി ഇത്യാദി ഗുണങ്ങളോട...

ഓംകാരം

*ഓംകാരം* അന്ധകാരത്തില്‍ നിന്നും വെളിച്ചത്തിലേക്ക് പിടിച്ചുയര്‍ത്തുന്നതിന്റെ പ്രതീകമായാണ് ഓംകാരത്തെ കരുതി വരുന്നത്. ഹൈന്ദവതത്വങ്ങളുടെ അടിസ്ഥാനമായ ബ്രഹ്മത്തിന്റെ സ്പഷ്ടവും ദര്‍ശനസംബന്ധിയുമായ രൂപമാണ് ഇത്. ഓംകാരം ഉച്ചരിക്കുമ്പോള്‍ തന്നെ ആരുടെ മനസ്സിലും ആ ചിഹ്നം ഓര്‍മ്മ വരും. ഹൈന്ദവ ദര്‍ശനത്തിലെന്നതിലുപരി സിഖ്, ബുദ്ധ, ജൈനമതങ്ങളിലും ഓംകാരത്തെ അതേ അര്‍ത്ഥത്തില്‍ തന്നെ സ്വീകരിച്ചിട്ടുണ്ട്. ഓംകാരത്തിന്റെ അര്‍ത്ഥതലങ്ങളെ പാരാവാരമായി ആചാര്യന്മാര്‍ വിവരിച്ചിട്ടുണ്ടെങ്കിലും കളങ്കമില്ലാത്ത ഈശ്വരഭജനമെന്നാണ് പ്രണവം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്. സ്ഥിരമായി ഓംകാരം ജപിക്കുന്നവന്‍ ആരോ അവന്‍ തന്നിലുള്ള മൃഗീയവാസന മാറ്റി ജീവിതവിജയത്തിലെത്തിച്ചേരും.  അ, ഉ, മ എന്നീ മൂന്നക്ഷരങ്ങളുടെ സങ്കലനമാണ് ഓംകാരമെന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന ഓരോ അക്ഷരത്തിനും അതിന്റെ അര്‍ത്ഥവ്യാപ്തിയുണ്ട്. ' അ ' ആദിമത്വത്തേയും ' ഉ ' ഉത്കര്‍ഷത്തേയും ' മ ' മിതി (പരിധി) യേയും ചൂണ്ടികാണിക്കുന്നു. അതിനാലാണ് ഓംകാരത്തെ സൃഷ്ടിസ്ഥിതിലയങ്ങളുടെ പ്രതിനിധീകരണ ശക്തിയായി വിശേഷിപ്പിക്കുന്നതും.  പുണ്യപുരാണഗ്രന്ഥങ്ങളും ആചാര്യന്മാരുമ...

ബ്രഹ്മജ്ഞാനവും ബ്രഹ്മനിഷ്ഠയും

*ബ്രഹ്മജ്ഞാനവും ബ്രഹ്മനിഷ്ഠയും* *ബ്രാഹ്മണ ശാപം മാറാൻ എന്ത് ചെയ്യും?* *ബ്രഹ്മജ്ഞാനം* *നേടിയവരാണ്* *ബ്രാഹ്മണൻ.അവർ അത്രയും* *ബ്രഹ്മനിഷ്ഠരുമായിരിക്കും. ഭൂമിയിലെ രാജാക്കൻമാരാണ് ബ്രാഹ്മണർ ,നമ്മുടെ ദേഹസ്ഥിതി* *എടുക്കുകയാണെങ്കിൽ ശിരസ്സ് ബ്രാഹ്മണനും, കൈകൾ ക്ഷത്രിയനും, ഉദരം വൈശ്യനും പാദങ്ങൾ ശൂദ്രനുമാണ്. നമ്മുടെ ശിരസ്സിന് നേരെ ഒരടിവന്നാലും ശിരസ്സല്ല തടുക്കുക ,കൈ കൊണ്ടോ മറ്റോ ആണ്.* *ബ്രാഹ്മണനെ ആപത്തിലേക്ക് തള്ളിവിടാൻ ശരീര ധർമ്മങ്ങൾ പോലും സമ്മതിക്കുന്നില്ല.അത്രയ്ക്കും ശ്രദ്ധയോടു കൂടി പാലിക്കപ്പെടേണ്ടവരാണ് ബ്രഹ്മണർ.* *അങ്ങനെയുള്ള അവർ ചെയ്യുന്ന കർമ്മങ്ങൾ നമ്മുടെ കണ്ണിൽ ശരിയായും തെറ്റായും തോന്നാം. അതിനെ വിമർശിക്കാനോ, നല്ലതാണ് ചീത്തതാണ് എന്ന് അഭിപ്രായം പറയാൻ പോലും പാടുള്ളതല്ല.തന്റെ ആത്മാവിന് അറിയാൻ താത്പര്യമുണ്ടെങ്കിൽ ഗുരുവിന്റെടുത്ത് ശിഷൻ സംശയം ചോദിക്കുന്ന രീതിയിൽ ചോദിക്കാം.* *അതിന് യാതൊരു കർമ്മദോഷവും ഉണ്ടാവുന്നതല്ല. ഓരോ മനുഷ്യനിലും ഒരു സെക്കന്റു നേരമെങ്കിലും ബ്രാഹ്മത്വം പ്രകടമാകാം, അങ്ങനെയുള്ള അവരെ പരിഹസിക്കുകയോ, ചീത്ത പറയുകയോ,* *അവരുടെ മനസ്സു വിഷമിപ്പിക്കൂകയോ, അവരുടെ മുന്നിൽ ആളാവുകയോ, അവനവന്റ മനസ്സി...

യക്ഷിണി അഥവ യക്ഷി

യക്ഷിണി അഥവ യക്ഷി പ്രകൃതിയിലേ യക്ഷവർഗ്ഗത്തിൻെറ ശക്തിയായി അറിയപ്പെടുന്ന ദേവതകളാണ് യക്ഷിണികൾ. നിധിയുടെ കാവൽദേവതയായി കരുതപ്പെടുന്ന ഇവർ ധനത്തിൻെറ അധിപനായ കുബേരൻെറ ജോലിക്കാരും സേവകരുമാണ്. കരുതപ്പെടുന്നു.സന്താനഭാഗ്യത്തിൻെറ ദേവതയായും യക്ഷിണികളെ ഹൈന്ദവത്തിലും, ജൈനമതത്തിലും ബുദ്ധമതത്തിലും പൂജിക്കുന്നു. പൊതുവെ നീളം കുറഞ്ഞ കുള്ളമ്മാരായി യക്ഷമ്മാരെ ചിത്രീകരിക്കുപ്പോൾ അതീവ സൗന്ദര്യവതികളായും തികഞ്ഞ ആകാരവടിവുമായ ശരീരത്തോട് കൂടിയവരായാണ് യക്ഷിണികൾ. ആവശ്യാനുസരണം രൂപംമാറാൻ കഴിവുള്ളവരായും അത്ഭുതകരമായ മന്ത്രികശക്തിയും ഉള്ളവരായും യക്ഷിണികളെ കരുതുന്നു.പ്രസാദിച്ചാൽ ഏതൊരു ആഗ്രഹവും സാധിച്ചു തരുവാനും അപ്രീയമായാൽ സർവ്വവും നശിപ്പിക്കാനുമുള്ള ശക്തിയോടുകൂടിയവർ ആയതുകൊണ്ട് യക്ഷിണികളെ ഒരേ സമയംതന്നെ എെശ്വര്യദേവതയായും ദുർദേവതയായും കരുതപ്പെടുന്നു. കേരളത്തിൽ പരക്കെ പ്രചരിപ്പിക്കപ്പെട്ട കഥകളിൽ യക്ഷിണികളെ ആണുങ്ങളെ വശീകരിച്ച് രക്തംകുടിച്ച് പനകളിൽ അസ്ഥികൾ മാത്രം അവശേഷിപ്പിക്കുന്ന ദുർദേവതയായാണ് ചിത്രീകരിച്ചിരിക്കുന്നത്. അതീവശക്തിശാലികളും സർവ്വത്തിനേയും സ്വധീനിക്കാനും ശേഷിയുള്ളവരുമാണ് യക്ഷിണികൾ. ശരിയ...

*ഗന്ധർവ്വൻ*

*ഗന്ധർവ്വൻ* പുരാണങ്ങളിൽ അപ്സരസ്സുകളുടെ ഭർത്താവ് ആയി അറിയപ്പെടുന്ന ദേവതകളാണ് ഗന്ധർവ്വന്മാർ. അപ്സരസ്സുകൾ ഗന്ധർവ സ്ത്രീകൾ എന്നും അറിയപ്പെടുന്നു .ദേവേന്ദ്ര സദസ്സായ സ്വർഗ്ഗത്തിലെ പാട്ടുകാരായി ഗന്ധവ്വർമ്മാരെ അറിയപ്പെടുപ്പോൾ അപ്സരസ്സുകൾ സദസ്സിലെ നർത്തകിമാരായും പറയപ്പെടുന്നു. മനുഷ്യന് നഗ്നനേത്രങ്ങളാൽ കാണാനാവാത്ത (ചില സന്ധർഭത്തിൽ ഒഴികെ) ഇവർക്ക് മനുഷ്യരെ അനുഗ്രഹിക്കാനും ശപിക്കുവാനുമുള്ള ശക്തിയോടുകൂടിയവരാണ്. 64 കലകളും വശത്താക്കിയ വിദ്വാൻമ്മാരുമാണ് ഈ കൂട്ടര്. മഹാഭാരത കഥയിലെ അർജ്ജുനന് നാട്യശാസ്ത്രം പഠിപ്പിച്ചത് ഒരു ഗന്ധർവ്വനാണെന്ന് പറഞ്ഞിരിക്കുന്നു. വളരെയധികം സൗന്ദരൃമുള്ള ശരീരത്തോടുകൂടിയ ഇവർ ആയോധന കലയിലും അതീവ നൈപുണ്യം നേടിയവരാണ്. സൗരഭ്യമുള്ള വസ്ത്രങ്ങൾ അണിയുന്ന ഇവർ ദേവേന്ദ്ര സദസ്സിൽ സോമരസം(മദ്യം)നിർമ്മിക്കുകയും ദേവൻമ്മാർക്ക് പകർന്നുകൊടുക്കുകയും ചെയ്യുന്നവരായി പറയപ്പെടുന്നു . എന്നാൽ സോമരസം സ്വയം ഉപയോഗിക്കാൻ അവകാശമില്ലാത്തവരുമാണ് ഗന്ധർവ്വമ്മാർ. ശരിയായി സൂക്ഷിക്കാതെ വച്ച സോമരസം അസുരൻമ്മാര് കട്ടെടുത്തതായും ദേവേന്ദ്രൻ വീണ്ടും അസുരൻമ്മാരിൽ നിന്നും സോമരസം വീണ്ടെടുത്തതായും പറയപ്പെടുന...

തിരികളുടെ എണ്ണവും ദിക്കുകളും

തിരികളുടെ എണ്ണവും ദിക്കുകളും -----------------------------------  ഒരു തിരിയായി വിളക്ക്‌ കൊളുത്തരുത്‌. കൈ തൊഴുതു പിടിക്കുന്നതുപോലെ രണ്ടു തിരികള്‍ കൂട്ടിയോജിപ്പിച്ച്‌ ഒരു ദിക്കിലേക്കിട്ട്‌ ദീപംകൊളുത്താം. പ്രഭാതത്തില്‍ ഒരു ദീപം കിഴക്കോട്ട്‌, വൈകിട്ട്‌ രണ്ടു ദീപങ്ങള്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും ഇതാണ്‌ ഗൃഹത്തില്‍ ദീപം തെളിക്കുന്നതിനുള്ള സാമാന്യവിധി. താന്ത്രിക പൂജാദികര്‍മ്മങ്ങള്‍, ദീപ പ്രശ്നം തുടങ്ങിയവയിലാണ്‌ സാധാരണ മറ്റു രീതികളില്‍ തിരിയിടുക. മൂന്ന്‌, അഞ്ച്‌ എന്നിങ്ങനെയും ഗൃഹങ്ങളില്‍ ദീപം കൊളുത്താം. മൂന്നാണെങ്കില്‍ കിഴക്ക്‌, പടിഞ്ഞാറ്‌, വടക്ക്‌ എന്നീ ദിക്കുകളിലേക്കാണ്‌ തിരിയിടേണ്ടത്‌. വടക്കിനു പകരം വടക്കുകിഴക്ക്‌ എന്നു പക്ഷാന്തരവുമുണ്ട്‌. അഞ്ചുതിരിയിട്ടാല്‍ അവ നാലുദിക്കുകളിലേക്കും അഞ്ചാമത്തേത്‌ വടക്കുകിഴക്ക്‌ ദിക്കിലേക്കും ആവാം. ഏഴു തിരിയിടുമ്പോള്‍ നാലു ദിക്കുകളിലേക്കും വടക്കുകിഴക്ക്‌, തെക്കു കിഴക്ക്‌, വടക്കുപടിഞ്ഞാറ്‌ ദിക്കുകളിലേക്കും തിരിയിടാം. തെക്കു ദിക്കിലേക്ക്‌ തിരി കൊളുത്താന്‍ പാടില്ല. കൂടുതല്‍ തിരികള്‍ ഇട്ടുകൊടുക്കുമ്പോള്‍ വടക്കുനിന്നും ആരംഭിച്ച്‌ പ്രദക്ഷിണമായി വേണം കൊളുത്തേണ്ട...

_ജാജലിയും തുലാധരനും_

💠🌀💠🌀💠🌀💠🌀💠  *ഭാരതത്തിലെ മഹർഷിമാർ* 🔅🔅🔅🔅🔅🔅🔅🔅🔅                   (31)  *_ജാജലിയും തുലാധരനും_*               ജാജലി എന്ന മഹർഷി തൻറെ ജടയിൽ പക്ഷികളെ വളർത്തിയിരുന്നത്രെ! മഹാഭാരതം ശാന്തിപർവ്വത്തിലാണ് ആ കഥ. ഇന്ദ്രീയ നിഗ്രഹം വരുത്തി കുട്ടിക്കാലം മുതൽ വനത്തിൽ കഴിഞ്ഞു പോന്ന മുനിയാണ് ജാജലി. കാലാവസ്ഥ ഭേദമൊന്നും മഹർഷിയെ ബാധിക്കാറില്ല. ഒരിക്കൽ,  ദീർഘകാലം ഒറ്റക്കാലിൽ കുറ്റിമരത്തൂണുപോലെ നിന്നു തപസ്സു ചെയ്ത അദ്ദേഹത്തിന്റെ ജടാശിഖരത്തിലേക്ക്  രണ്ടു പക്ഷികൾ  ചെന്നിരുന്നു.  ഒരു പ്രാണിയെ പോലും ഹിംസിച്ചു കൂടെന്ന പ്രമാണത്തിൽ വിശ്വസിച്ചിരുന്ന മഹർഷി തപസ്സിൽ മുഴുകി. നാരും ചകിരിയും ചുളളികളും ശേഖരിച്ച് കിളികൾ മഹർഷിയുടെ ജടയിൽ കൂടുകൂട്ടി.  പെൺകിളി മുട്ടയിട്ടു.  മുട്ടവിരിഞ്ഞ് കുഞ്ഞിക്കിളികൾ ശബ്ദമുണ്ടാക്കിയിട്ടും മഹർഷി അറിഞ്ഞഭാവം കാണിച്ചില്ല.  കുഞ്ഞിക്കിളികളും പറക്കാറായപ്പോൾ ഒരു പ്രഭാതത്തിൽ കൂടുവിട്ട പക്ഷി കുടുംബം ആറു നാൾ കഴിഞ്ഞു മടങ്ങിയെത്താൻ. പിന്നെ ഒരു നാൾ പോയ പക്ഷികൾ ഒരു മാ...

നിലവിളക്ക് ഊതി കെടുത്തരുതെന്ന് പറയുന്നതിന് പിന്നില്‍*

* നിലവിളക്ക് ഊതി കെടുത്തരുതെന്ന് പറയുന്നതിന് പിന്നില്‍ * എല്ലാ ദിവസവും രാവിലെയും വൈകിട്ടും വിളക്ക് തെളിയിച്ച്‌ നാമം ജപിക്കുക എന്നത് പൂര്‍വ്വകാലം മുതല്‍ തുടരുന്ന ഒരു രീതിയാണ്. ഐശ്വര്യത്തിനും അനുഗ്രഹത്തിനുമായിട്ടാണ് വിളക്ക് കത്തിച്ച്‌ വെക്കുന്നത്. വിളക്ക് കത്തിക്കുന്നതിന് ചില ചിട്ടവട്ടങ്ങളുണ്ട്. പതിവായി വിളക്ക് കൊളുത്തുന്നവര്‍ക്കും പഴമക്കാര്‍ക്കും ഇക്കാര്യം അറിയാമെങ്കിലും ഇന്നത്തെ തലമുറയ്ക്ക് വിഷയത്തില്‍ അഞ്ജതയുണ്ട്. ഇതില്‍ കൂടുതല്‍ പേരും ശ്രദ്ധിക്കാതെ വരുത്തുന്ന പിഴവാണ് ദീപം ഊതി കെടുത്തുന്നത്. ദീപം ഊതി കെടുത്തുന്നത് ഐശ്വര്യക്കേടാണെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ഒരിക്കലും ഈ പ്രവര്‍ത്തി പാടില്ലെന്നും അതിനൊപ്പം കരിന്തിരി കത്തരുതെന്നും പഴമക്കാര്‍ പറയുന്നു. എണ്ണ ജ്വാലയില്‍ വീഴ്ത്തിയോ തിരി എണ്ണയിലേക്ക് വലിച്ച്‌ നീട്ടിയോ മാത്രമെ ദീപം കെടുത്താവൂ. അല്ലെങ്കില്‍ കുടുംബത്തിനും സ്ഥാപനത്തിനു ഐശ്വര്യക്കേടാണെന്നും വിശ്വാസമുണ്ട്. തീപ്പെട്ടിയും ആധൂനിക രീതിയിലുള്ള മാര്‍ഗങ്ങളും മറ്റും വിളക്ക് തെളിയിക്കാന്‍ ഉപയോഗിക്കരുതെന്നും പഴമക്കാര്‍ പറയുന്നു. സന്ധ്യയ്ക്ക് വിളക്ക് തെളിയിക്കുമ്ബോള്‍ നമഃശിവായ ജപിച്ചുകൊണ...

ശാന്തിമന്ത്രം

ശാന്തിമന്ത്രം ഓം പൂര്‍ണ്ണമദഃ പൂര്‍ണ്ണമിദം പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതേ പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ പൂര്‍ണ്ണമേവാവശിഷ്യതേ ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ശാന്തി മന്ത്രത്തോടുകൂടിയാണ് ഉപനിഷത്തുകള്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതും. ഈശ്വവാസ്യോപനിഷത്തിന്റെ തുടക്കവും ഒടുക്കവുമുള്ള ശാന്തിമന്ത്രമാണ് ഇത്. അത് പൂര്‍ണ്ണം ഇത് പൂര്‍ണ്ണം. പൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണം ഉണ്ടാകുന്നു. പൂര്‍ണ്ണത്തില്‍നിന്നും പൂര്‍ണ്ണത്തെ എടുത്താല്‍ പൂര്‍ണ്ണം അവശേഷിക്കുന്നു. എല്ലാറ്റിനും കാരണമായ ബ്രഹ്മവും കാര്യമായ ഈ പ്രപഞ്ചവും പൂര്‍ണ്ണമാണ്. ബ്രഹ്മമാകുന്ന പൂര്‍ണ്ണത്തില്‍നിന്നാണ് പ്രപഞ്ചമാകുന്ന പൂര്‍ണ്ണം ഉണ്ടായത്. ഈ പ്രപഞ്ച പൂര്‍ണതയെ എടുത്താലും പൂര്‍ണ്ണ ബ്രഹ്മം തന്നെ അവശേഷിക്കും. ഒരു വിളക്കില്‍ നിന്ന് നിരവധി വിളക്കുകള്‍ കൊളുത്തുന്നതുപോലെയോ ഒരു ഗുരുവില്‍നിന്ന് നിരവധി ശിഷ്യരിലേക്ക് അറിവിനെ പകരുന്നതുപോലെയോ ഒരു അമ്മയില്‍നിന്ന് മക്കള്‍ ഉണ്ടാകുന്നതുപോലെയോ ഇതിനെ മനസ്സിലാക്കണം. കൊളുത്തിയ വിളക്കുകളും അറിവ് നേടിയ ശിഷ്യനും പിറന്ന് വീണ മക്കളും അവരവരുടെ നിലയില്‍ പൂര്‍ണ്ണരാണ്. ഇവയൊന്നുമില്ലെങ്കിലും ആദ്യം പറഞ്ഞവ പൂര്‍ണ്ണമായി ശേഷിക്കും. മൂന്ന...

തത്വമസി -അത് നീ തന്നെയാകുന്നു

🕉🕉🕉🕉🕉🕉🕉🕉🕉🕉 * തത്വമസി -അത് നീ തന്നെയാകുന്നു * തത്വമസി- ചന്ദൊഗ്യോപനിഷത്തിൽ നിന്നുള്ള പ്രശസ്തമായ വാക്കാണ്. നാമന്വേഷിക്കുന്ന ഈശ്വരനെ എവിടെയും തിരയേണ്ടതില്ല, അത് നമ്മുടെ ഉള്ളിൽ തന്നെയുണ്ടെന്നാണ് ഈ വചകം ദ്യോതിപ്പിക്കുന്നത്. ചന്ദൊഗ്യോപനിഷത്തിൽ , ഉദ്ദാലകൻ , തന്റെ മകനായ ശ്വേതകേതുവിനോട് പറഞ്ഞ വാക്കാണിത്. തത്വമസി (അതു നീ തന്നെയാകുന്നു) അത് കേട്ട് ശ്വേതകേതുവിനും സംശയം. ഞാൻ എങ്ങനെ പരമാത്മാവാകും? അതിനു മറുപടിയായി ഉദ്ദാലകൻ തന്റെ മകനോട് അഗ്നി കൊണ്ട് വരുവാൻ പറഞ്ഞു. ശ്വേതകേതു ഒരു വിളക്ക് കത്തിച്ചു കൊണ്ട് വന്നു 'നിന്നോട് അഗ്നി കൊണ്ട് വരുവാനല്ലേ പറഞ്ഞത്?' ഉദ്ദാലകന്റെ ചോദ്യം. ശ്വേതകേതു പിന്നീടൊരു തിരി തെളിയിച്ചു കൊണ്ട് ചെന്നു 'നിന്നോട് അഗ്നി കൊണ്ട് വരുവാനല്ലേ പറഞ്ഞത്?' വീണ്ടും അതേ ചോദ്യം. ശ്വേതകേതു ഉടനെ ഒരു കനൽക്കട്ട എടുത്തു ചകിരിയിൽ വെച്ച് കൊണ്ട് ചെന്നു 'നിന്നോട് അഗ്നി കൊണ്ട് വരുവാനല്ലേ പറഞ്ഞത്?' ശ്വേതകേതുവിനു സഹികെട്ടു, അവൻ തിരിച്ച് ചോദിച്ചു: 'എങ്ങിനെയാണ് അഗ്നി മാത്രമായി കൊണ്ട് വരിക, അതിനൊരു ഇരിപ്പിടം വേണ്ടേ?' 'അതെ, അതാണ് നിന്റെ ചോദ്യത്തിനുള്ള...

ബൃഹജ്ജാതകം

📖📖📖📖📖📖📖 * ബൃഹജ്ജാതകം * ശ്രീ വരാഹമിഹിരകൃതമായ ഹോരയ്ക്ക് ഇരുപതിലധികം സംസ്‌കൃത വ്യാഖ്യാനങ്ങള്‍ തന്നെ ഉണ്ടെന്നു പറയപ്പെടുന്നു. അതിന്നു പുറമെ ഇതരഭാഷകളിലും വിവര്‍ത്തനങ്ങളുണ്ട്. ജ്യൗതിഷികള്‍, ഫലപ്രവചനത്തിന്ന് ആധികാരികമായി അവലംബിച്ചുവരുന്ന ഒരു ഗ്രന്ഥമാണ് വരാഹമിഹിരഹോരാ എന്നത് തര്‍ക്കമറ്റ സംഗതിയാണ്. ആചാര്യന്‍തന്നെ 'സ്വല്‍പം വൃത്തവിചിത്രമര്‍ത്ഥബഹുലം' എന്ന് ഈ ഗ്രന്ഥത്തെക്കുറിച്ചു പ്രഥമാധ്യായത്തില്‍ വിശേഷിപ്പിക്കുകയും ചെയ്തിരിക്കുന്നു. ശ്രീ വരാഹമിഹിരാചാര്യരുടെ കാലഘട്ടം എ. ഡി. 6-ാം നൂറ്റാണ്ടാണെന്നു വിശ്വസിക്കുവാന്‍ തെളിവുകളുണ്ട്. ഉജ്ജയിനിയില്‍ ജനിച്ച ഇദ്ദേഹം എ. ഡി. 505-ാമാണ്ടിലാണ് പഞ്ചസിദ്ധാന്തിക എന്ന ഗ്രന്ഥം നിര്‍മിച്ചതെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. പഞ്ചസിദ്ധാന്തിക (ഗണിതഗ്രന്ഥം), ബൃഹത്സംഹിത, ബൃഹജ്ജാതകം (ഹോരാ) ലഘുജാതകം എന്നിവ ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ്. ഇവ യ്ക്കു പുറമെ 'യോഗായാത്രാ' എന്ന ഒരു ഗ്രന്ഥവും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. ഇതിന്റെ ഒരു കയ്യെഴുത്ത് പകര്‍പ്പ് ഹോളണ്ടില്‍ ലെയ്‌സണ്‍ എന്ന സ്ഥലത്തു മി. കേണ്‍ എന്നാളുടെ കൈവശമുണ്ടെന്ന് അവകാശപ്പെടുന്നു, എ. ഡി. 587- ല്‍ ആചാര്യന്‍ ദ...

ലോകത്ത് ഹിന്ദുമതം മാത്രമേ ഉണ്ടായിരുന്നുള്ളൂ

*🔱ലോകത്ത് ഹിന്ദുമതം മാത്രമേ ഉണ്ടായിരുന്നുള്ളൂ🔱* പ്രപഞ്ചാരംഭത്തില്‍; അല്ലെങ്കില്‍ ആദിയില്‍ ലോകത്ത് ഹിന്ദുമതം മാത്രമേ ഉണ്ടായിരുന്നുള്ളൂ.   അന്ന് ഏഴ് ഭൂഖണ്ഡങ്ങളിലെയും ജനങ്ങള്‍ ഹൈന്ദവ ദേവീദേവന്മാരെ ആരാധിക്കുന്നവരായിരുന്നു.  1. ജംബുദ്വീപം (ഏഷ്യ) 2. കൗഞ്ചുദ്വീപം (ആഫ്രിക്ക) 3. പുഷ്‌കരദ്വീപം (വടക്കേ അമേരിക്ക) 4. പ്ലക്ഷദ്വീപം(തെക്കേ അമേരിക്ക) 5. ശാകദ്വീപം (യൂറോപ്പ്) 6. ശാല്‍മലദ്വീപം (ഓസ്‌ട്രേലിയ) 7. കുശദ്വീപം (ഓഷ്യാനിയ)  എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ഏഴ് ഭൂഖണ്ഡങ്ങള്‍ക്കും അതിരുകളായി 1. കശ്യപസാഗരം (കാസ്പിയന്‍ കടല്‍) 2. ശുദ്ധോദക (ഉത്തരപസഫിക്) 3. ഇക്ഷു (ദക്ഷിണപസഫിക്) 4. സുര (അത്‌ലാന്റിക്) 5. സര്‍പ്പി (ഇന്ത്യന്‍) 6. ദധി (ആര്‍ട്ടിക്) 7. ക്ഷീര (അന്റാര്‍ട്ടിക്) 8. ലവണ (ചാവുകടല്‍)  എന്നീ സമുദ്രങ്ങളെ നിശ്ചയിച്ച് സ്വയംഭൂ മനുപുത്രനായ പ്രിയവ്രതന്റെയും ബാര്‍ഹിഷ്മതിയുടെയും പുത്രനായ അഗ്നീധ്ര ചക്രവര്‍ത്തി പരിപാലിച്ചുപോന്നു.  ഇവയില്‍ ഏഷ്യയുടെ കുലദൈവങ്ങള്‍ നരനാരായണന്മാരും ആഫ്രിക്കക്കാരുടേത് വരുണനും വടക്കേ അമേരിക്കയുടേത് വിരിഞ്ചനും തെക്കേ അമേരിക്കയുടേത് ആദിത്യനും ആയിരുന്നു. യൂറ...

മരണാനന്തരം ജീവന്‍

മരണാനന്തരം ജീവന്‍ ശുക്ലഗതി, കൃഷ്ണഗതി എന്ന രണ്ടു വഴികളില്‍ ഏതെങ്കിലുമൊന്നിലൂടെയാണ് യാത്ര എന്നാണ് പുരാതനസങ്കല്പം. ജ്യോതിസ്സ്, പകല്‍, വെളുത്ത പക്ഷം, ഉത്തരായണകാലം, സംവത്സരം, സൂര്യമണ്ഡലം, ചന്ദ്രമണ്ഡലം, വിദ്യുല്ലോകം എന്നിവയിലൂടെ കടന്ന് സഗുണബ്രഹ്മത്തി ലെത്തുന്നത് ശുക്ലഗതി. പുക, രാത്രി. കറുത്ത പക്ഷം, ദക്ഷിണായനം എന്നിവയിലൂടെ പിതൃലോകത്തെത്തി പിന്നീട് ചന്ദ്ര മണ്ഡല ത്തില്‍ വെച്ച് ദേവന്‍മാരുടെ അന്നമായി ഭവിച്ച് ദേവനായി ജനിച്ച് പുണ്യം തീരുവോളം സ്വര്‍ഗവാസം അനുഭവിച്ച് അതിനുശേഷം മേഘമായി മാറി മഴയായി ജീവികളുടെ അന്നം വഴി മാതാപിതാക്കളില്‍ എത്തി വീണ്ടും മനുഷ്യനായിത്തീരുന്നത് കൃഷ്ണഗതി എന്ന മറുവഴി. - ഗീതാദര്‍ശനം

തുളസിയിറുത്ത് എന്തിനാണ് ചെവിയ്ക്ക് പുറകില്‍ വയ്ക്കുന്നത്?

തുളസിയിറുത്ത് എന്തിനാണ് ചെവിയ്ക്ക് പുറകില്‍ വയ്ക്കുന്നത്? 🎼✨🎼✨🎼✨🎼✨🎼 തുളസിയിറുത്ത് എന്തിനാണ് ചെവിയ്ക്ക് പുറകില്‍ വയ്ക്കുന്നത്?.   ചെവിക്കു പിറകില്‍ തുളസി ചൂടാന്‍ പഴമക്കാര്‍ തയ്യാറായത് വെറുതെയല്ല. മനുഷ്യശരീരത്തിലെ ഏറ്റവും കൂടുതല്‍ ആഗിരണശക്തിയുള്ള സ്ഥലം ചെവിക്കുപിറകിലാണെന്ന് കണ്ടുപിടിച്ചിട്ട് അധികനാളായിട്ടില്ല. തുളസിയുടെ ഔഷധഗുണത്തെപ്പറ്റി ആരെയും പറഞ്ഞു ബോധ്യപ്പെടുത്തേണ്ട കാര്യവുമില്ല. അങ്ങനെയുള്ള തുളസിയുടെ ഔഷധഗുണം എളുപ്പത്തില്‍ ചെവിക്കു പിന്നിലെ ത്വക്കിലൂടെ ആഗിരണം ചെയ്യപ്പെടും. ഇതുകൊണ്ടാണ് ചെവിയില്‍ തുളസി ചൂടാന്‍ പഴമക്കാര്‍ നിര്‍ദ്ദേശിച്ചതും അവര്‍ അങ്ങനെ ചെയ്തിരുന്നതും.    പഴയ ഭവനങ്ങളിലെല്ലാം തന്നെ തുളസിത്തറ കെട്ടി ആ ദിവ്യചെടിയെ സംരക്ഷിച്ചു പോന്നിരുന്നതായി കാണാം.   സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് കിഴക്കുവശത്ത്‌ നിന്നുള്ള വാതിലിനു നേര്‍ക്കായി വേണം ഗൃഹത്തില്‍ തുളസിത്തറ നിര്‍മ്മിക്കേണ്ടതെന്ന് ആചാര്യന്മാര്‍ പഠിപ്പിക്കുന്നു. വീട്ടിലെ തറയുരത്തിനേക്കാള്‍ താഴ്ന്നതാവാതെ നിശ്ചിത വലുപ്പത്തില്‍ വേണം തുളസിത്തറ നിര്‍മ്മിക്കേണ്ടത്.തുളസിത്തറയില്‍ നടാനായി കൃഷ്ണതുളസി തെരഞ്ഞെടുക്കേണ്ടതാണ...

വീട്ടിൽ ഏതുതരം വിളക്ക് കത്തിക്കണം?*

*അറിവിനായി മാത്രം*    *ഭാഗം. 38*  🙏🌹🌺🌸💐🌹🙏 *വീട്ടിൽ ഏതുതരം വിളക്ക് കത്തിക്കണം?*                 🌹🌹   *വിളക്കുകൾ പലതരമുണ്ട് . ഓട്ടുകൊണ്ട് നിർമ്മിക്കുന്ന വിളക്കാണ് ഉത്തമം. പഴയകാലത്ത് ഓടുകൊണ്ടുള്ള വിളക്കാണ് എവിടെയും ഉപയോഗിച്ചിരുന്നത് . ഇക്കാലത്ത് സ്റ്റീൽ വിളക്ക് വെള്ളി വിളക്ക് തുടങ്ങിയവയുമുണ്ട്.  സന്ധ്യാദീപം തെളിക്കുന്നതിനും വിശേഷദിവസങ്ങളിൽ കത്തിക്കുന്നതിനും  ഉദ്ഘാടനങ്ങൾക്കും കല്യാണങ്ങൾക്കും എല്ലാംതന്നെ ഓട് വിളക്ക് ആണ് ഉപയോഗിക്കുന്നത്.* 🌹🌹         🌷🌷  *വിളക്കുകൾ തന്നെ നിലവിളക്ക് (സാധാരണ വിളക്ക് 5 തിരി വിളക്ക് ഏഴു തിരി വിളക്ക് ) തൂക്കുവിളക്ക് , കുത്തുവിളക്ക്, കോൽവിളക്ക്,  ചങ്ങലവട്ട എങ്ങനെ പലതരമുണ്ട് . വീടുകളിൽ സന്ധ്യാ ദീപം കൊളുത്തുന്നതിന്  നിലവിളക്കാണ് ഉപയോഗിക്കുക . ചിലർ അഞ്ചു തിരിവിളക്ക് കൊളുത്തും . കോൽവിളക്ക് ക്ഷേത്രങ്ങളിൽ എഴുന്നള്ളത്തിന്റെ  മുന്നിൽ ഉപയോഗിക്കുന്നതാണ്.  തൂക്കുവിളക്കുകൾ സാധാരണ വീടുകളിൽ കത്തിക്കുന്നത് പതിവില്ല.  ക്ഷേത്രങ്ങളിൽ ശ്രീപത്ത്,...

വീട്ടിൽ എങ്ങനെ അനുകൂല ഊർജ്ജം (പോസിറ്റീവ് എനർജി ) നിലനിർത്താം.

വീട്ടിൽ എങ്ങനെ അനുകൂല ഊർജ്ജം (പോസിറ്റീവ് എനർജി ) നിലനിർത്താം. ~~~~~~~~~~~~~~~ 1) രാവിലെയും വൈകിട്ടും നിലവിളക്ക് കൊളുത്തുക..... 2) രാവിലെ കുളിച്ച് ആദിത്യഹൃദയമന്ത്രം ജപിക്കുക .... 3) സന്ധ്യക്ക് കുടുംബസമേതം നാമം ജപിക്കുക.... 4) സന്ധ്യക്ക് അഷ്ടഗന്ധം കൊണ്ട് പുകയിടുക..... 5) പണം സൂക്ഷിക്കുന്ന വസ്തുക്കൾ അലക്ഷ്യമായി ഇടാതിരിക്കുക .... 6) മുഷിഞ്ഞ വസ്ത്രങ്ങൾ, എച്ചിൽ പാത്രങ്ങൾ കൂട്ടിയിടാതെ അപ്പോൾ തന്നെ കഴുകി വയ്ക്കുക..... 7 ) പാദരക്ഷകൾ വീടിനു മുന്നിൽ അലക്ഷ്യമായി വലിച്ചെറിയാതെ ദൂരെ അടുക്കി വയ്ക്കുക..... 8 ) വെള്ള, മഞ്ഞ, റോസ് നിറത്തിലുള്ളതും സുഗന്ധം നിറഞ്ഞതുമായ പുഷ്പങ്ങൾ ഉള്ള ചെടികൾ നട്ടുപിടിപ്പിക്കുക...... 9 ) വീടിനു മുൻവശത്ത് ലക്ഷ്മീ നാരായണ ഭാവത്തിലുള്ള ചിത്രം വയ്ക്കുക, രൗദ്രഭാവത്തിലുള്ള ദേവി ദേവന്മാരുടെ ചിത്രം മുന്നിൽ നിന്നും കുറച്ച് മാറ്റി വയ്ക്കുക... ദൃഷ്ടിഗണപതിയുടെ ചിത്രവും വയ്ക്കുന്നത് നല്ലത്... 10) ഭക്ഷണ സാധനങ്ങൾ പാഴാക്കാതിരിക്കുക, ഭഗവാനെയും അന്നപൂർണ്ണദേവിയേയും പ്രാർത്ഥിച്ച് ദിവസവും അടുക്കള ജോലി തുടങ്ങുക..... 11 ) മരിച്ച ആളുകളുടെ ചിത്രം വീടിനു മുൻപിൽ വയ്ക്കരുത്...... 12 ) തുളസി ചെടി വീട്ട് മ...

തിലകം

1. ശൈവമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?        ഭസ്മം 🏀 2. വൈഷ്ണവമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?          ചന്ദനം 🏀 3. ശാക്തമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?         കുങ്കുമം 🏀 4. മൂന്ന് (3) എണ്ണത്തിലുള്ള ഭസ്മകുറി തൊടുവാൻ ആർക്കാണ് അധികാരമുള്ളത്?          സന്ന്യാസി 🏀 5. ഭസ്മം തൊടേണ്ടത് എങ്ങിനെയാണ്?          നെറ്റിക്ക് കുറുകെയായി 🏀 6. ചന്ദനം തൊടേണ്ടത് എങ്ങിനെയാണ്?         നെറ്റിക്ക് ലംബമായി 🏀 7. ദേവീ സ്വരൂപമായ കുങ്കുമം എങ്ങിനെയാണ് തൊടേണ്ടത്?         പുരികങ്ങൾക്ക് മദ്ധ്യേ വൃത്താകൃതിയിൽ 🏀 8. ചന്ദനം തൊടേണ്ട വിരൽ ഏതാണ്?         മോതിരവിരൽ 🏀 9. കുങ്കുമം തൊടേണ്ട വിരൽ ഏതാണ്?          നടുവിരൽ 🏀 10. ചന്ദനം കുങ്കുമം ഭസ്മം ഇവ മൂന്നും കൂടി തൊടുന്നത് എന്തിന്റെ പ്രതീകമാണ്?         ത്രിപുരസുന്ദരിയുടെ 🏀 11. ഭസ്മത്തിന് പറയുന്ന മറ്റൊരു പേരെന്ത്? ...

നിവേദ്യ സമയത്ത് ഭക്തർ എന്തിന് ക്ഷേത്രത്തിന് പുറത്തിറങ്ങുന്നു ?

നിവേദ്യ സമയത്ത്  ഭക്തർ എന്തിന് ക്ഷേത്രത്തിന് പുറത്തിറങ്ങുന്നു ? ⚜️⚜️⚜️⚜️⚜️⚜️⚜️ "നേദ്യദ്രവ്യം ശ്രീകോവിലിൽ  പ്രതിഷ്ഠാ മൂർത്തിക്കു മുൻപിൽ സമർപ്പികുന്നതിന് മുൻപ് പൂജാരി "നേദ്യം " എന്ന് ഉറക്കെ വിളിച്ചറിയിക്കുകയും ഇത് കേൾക്കുമ്പോൾ ഭക്തർ നാലമ്പലത്തിനു പുറത്തിറങ്ങി നിൽക്കുകയും ചെയ്യുന്നു.നേദ്യ സമയത്തും ശ്രീവേലി സമയത്തും ഭക്തർ ഇപ്രകാരം പുറത്തിറങ്ങി നിൽക്കാറുണ്ട്, നിവേദ്യം കൊണ്ടുചെന്ന് ദേവ ബിംബത്തിനു മുന്നിൽ വെച്ച് ദേവനെ ഭുജിപ്പികുന്നു. നാലു വിധ വിഭവങ്ങളും ആറ് രസങ്ങളോടും കൂടിയ നിവേദ്യം ദേവന് സന്തോഷവും സംതൃപ്തിയും ഉണ്ടാകും വിധം സമർപ്പിക്കുന്നു. ആറു രസം ഉണ്ടായിരിക്കണം എന്ന് തത്വം പായുന്നു എങ്കിലും പ്രധാനമായുള്ളത് മധുര രസമാണ് മധുര രസം സകല രസങ്ങളുടെയും പ്രതിനിധി ആണ് .നിവേദ്യം സമർപ്പിക്കുന്ന സമയത്ത് തിടപ്പള്ളിയ്ക്കും ശ്രീകോവിലിനും ഇടയ്ക്കു കൂടി ആരും നടക്കാൻ പാടില്ല. കാരണം ഭഗവാന്റെ നാവ് ( രസന) ശ്രീകോവിലിൽ നിന്നും തിടപ്പള്ളിയിലെ നിവേദ്യത്തിലേക്ക് നീണ്ടു കിടക്കുന്നതായാണ് സങ്കല്പം.ആയതിനാൽ അത് മറികടക്കാൻ പാടില്ല. ശിവക്ഷേത്രത്തിലെ നിവേദ്യസമയത്ത് പുറത്തിറങ്ങി നിൽകുന്നതിന് മാറ്റരു കാരണം കൂടിയു...

താലിയുടെ പവിത്രത.*

*താലിയുടെ പവിത്രത.* _____________________ സ്ത്രീയുടെ ഏറ്റവും വലിയ സ്വത്താണ് താലി. ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും അവരുടെ വൈവാഹിക ജീവിതത്തില്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത് താലിക്കാണ്. പണ്ടേ താലിക്ക് എല്ലാ മതങ്ങളിലും പെട്ട സ്ത്രീകള്‍ വലിയ പ്രാധാന്യം നല്‍കാറുണ്ട്. വിവാഹം കഴിഞ്ഞ സ്ത്രീകള്‍ ശസ്ത്രക്രിയയ്ക്ക് തിയേറ്ററില്‍ കയറേണ്ടിവരുമ്പോഴൊഴികെ കഴുത്തില്‍ നിന്ന് താലി മാറ്റാറില്ല. താലികെട്ടിക്കഴിഞ്ഞാല്‍ അതവളുടെ ശരീരത്തിന്റെ ഒരു ഭാഗമായി മാറുമെന്നാണ് വിശ്വാസം. കേരളത്തില്‍ മാത്രമല്ല, ഭാരതമൊട്ടാകെ താലിക്കു വലിയ പ്രാധാന്യമുണ്ട്. ഭര്‍ത്താവില്ലാത്തവര്‍ അല്ലെങ്കില്‍ അവിവാഹിതര്‍ മാത്രമാണ് താലി അണിയാത്തത്. ഭര്‍ത്താവിന്റെ ദീര്‍ഘായുസ്‌സിനും ആരോഗ്യത്തിനും വേണ്ടി ക്ഷേത്രങ്ങളിലെ പ്രസാദം താലിയില്‍ തൊടുന്നത് ഐശ്വര്യകരമാണ്. അതൊക്കെ ഒരു വിശ്വാസം എന്നു ചിലര്‍ പറയുമെങ്കിലും ഒന്നോര്‍ക്കുക ജീവിതം തന്നെ ഒരു വിശ്വാസത്തിന്റെ പുറത്ത് നീങ്ങുന്നതാണ്. സാധാരണ സംസാരഭാഷയില്‍ താലി എന്നു പറയുമെങ്കിലും മംഗല്യസൂത്രമെന്നാണ് അതിന്റെ അര്‍ത്ഥം. മംഗല്യവാന്‍ എന്നാല്‍ ഭാഗ്യവാന്‍. മംഗല്യവതി എന്നാല്‍ ഭാഗ്യമുള്ളവള്‍, അഥവാ ഭര്‍ത്താവുള്ള...