സിന്ദൂരം
സീമന്തരേഖയിൽ സിന്ദൂരം ചാർത്തുന്നത് പഴമക്കാർ വളരെ ഗൗരവമേറിയ ഒന്നായാണ് കണ്ടിരുന്നത്. *വിവാഹശേഷം ആദ്യഗർഭകാലത്ത് നാലാം മാസം സീമന്തനം അഥവാ കുങ്കുമം ചാർത്ത് എന്ന ചടങ്ങ് തന്നെ നേരത്തെ ഉണ്ടായിരുന്നു*.
വിവാഹിതരായ സ്ത്രീകൾ തലമുടി പകുത്ത് അതിന് നടുവിൽ സീമന്തരേഖയിൽ കുങ്കൂമം അണിയണമെന്നാണ് വിധി.
താൻ ഭർതൃമതിയാണ് എന്ന് മറ്റുള്ളവരെ അറിയിക്കാനാണെന്ന് ആക്ഷേപിക്കുന്നവരുണ്ട്.
*താൻ കന്യകയല്ലയെന്നും തൻ്റെ കന്യകാത്വം ഒരു പുരുഷനാൽ ഭേദിക്കപ്പെട്ടു എന്ന അർത്ഥമാണ് സീമന്തരേഖയിലെ സിന്ദൂരമണിയൽ എന്ന് ആചാര്യ വിധി.*
വിവാഹിതയായ ശേഷം സ്ത്രീകള്‍ തലമുടി പകുത്ത് അതിനു നടുവിലുള്ള രേഖയില്‍ നെറ്റിയുടെ മുകള്‍ഭാഗം മുതല്‍ ഉച്ചിമധ്യം വരെ ചുവന്ന കുങ്കുമം അണിയുന്നത് *വിവാഹമെന്ന ഭോഗാത്മക ചടങ്ങു പോലും ഈശ്വരാത്മകമായ യോഗരൂപമാകണമെന്ന സൂചനയായായാണ്. സീമയെന്നാല്‍ പരിധി, സീമന്തം പരിധിയുടെ അവസാനവും, ജീവത്മാവിന്റെ പരിധി അവസാനിപ്പിക്കുന്നത് പരമാത്മാവിലാണ്. ശിരോമധ്യം ഈ പരമാത്മസ്ഥാനമാണ്. ഇവിടെക്കുള്ള സാങ്കല്‍പിക രേഖയാണ് സീമന്തരേഖ. ശിവശക്തി സംബന്ധം പോലെ ഭൂമിയില്‍ സൃഷ്ടിക്കു തയ്യാറാകുന്ന മനുഷ്യസ്ത്രീ പുരുഷനു പത്നിയാകുമ്പോള്‍ സ്ത്രീക്ക് പരമാത്മപുരുഷന്‍ എന്ന അഭയസ്ഥാനം അപ്രസക്തമാകുന്നു. അതുകൊണ്ട് പരമാത്മ സ്ഥാനത്തേക്കു പോകുന്ന സീമന്തരേഖയെ ആസക്തിയുടെ ചിഹ്നമായ ചുവപ്പു നിറം കൊണ്ട് മറയ്ക്കുന്നു. ചുവപ്പ് രജോഗുണമാണ്. സൃഷ്ടിക്കാവശ്യമായ വികാരത്തെയാണ് ഈ നിറം സൂചിപ്പിക്കുന്നത്*.
Comments
Post a Comment