*മൂക്കുതല ദേവിക്ഷേത്രം* വാതരോഗ ശമനത്തിന് ഗുരുവായൂരമ്പലത്തിൽ ഭജനമിരുന്നു, ഭാഗവതം സംക്ഷേപിച്ചു മധുരതരമായ 'നാരായണീയം ' എന്ന മഹാകാവ്യം എഴുതി ശ്രീ മേല്പത്തൂർ നാരായണ ഭട്ടതിരി ശ്രീ ഗുരുവായൂരപ്പന് സമർപ്പിച്ചിട്ടുള്ള ഐതീഹ്യം പ്രസിദ്ധമാണല്ലോ? രോഗമുക്തനായ ബിഅ ദ്ദേഹം തുടർന്നും പല രചനകൾ നടത്തി വേദാന്ത ദർശനത്തിനും സംസ്കൃത സാഹിത്യത്തിനും മികച്ച സംഭാവനകൾ . ഭക്തി സംവർധന യോഗം, സർവ്വമത സംഗ്രഹം, മാനമേയോദയം, ഭാഗവതൈകാദശ സാരം, കൃഷ്‌ണചരിത സംക്ഷേപം തുടങ്ങിയ കൃതികൾ അദ്ദേഹത്തിന്റേതായുണ്ട്. ജീവിതത്തിന്റെ അന്ത്യ ദശയിൽ അദ്ദേഹം ശരണാഗതി അടഞ്ഞതു ദേവീ പാദങ്ങളിലാണ്. ' ആപദിയു കിം കരണീJജെബ്ഹ്&×π/5 ? 'എന്ന ചോദ്യത്തിന് ശ്രീ കാക്കശ്ശേരി ഭട്ടതിരി ' സ്മരണീയം ചരണയുഗളം അംബായാ ' എന്ന് മറുപടി നൽകിയിട്ടുള്ളത് സുവിദിതമാണല്ലോ? അതു പോലെ ശ്രീ മേല്പത്തൂർ ഭട്ടഹവ്രിൻയും മുക്തി തേടി 'ശ്രീ മൂക്കുതല ഭഗവതിയുടെ ' തൃപ്പാദങ്ങളിൽ മനസ്സുറപ്പിച്ചു. ദേവിയുടെ മാത്രം വർണിച്ചുകൊണ്ടു 70ശ്ലോകങ്ങൾ അടങ്ങിയ ഒരു കാവ്യം ശ്രീ മേല്പത്തൂർ അക്കാല യളവിൽ രചിച്ചിരുന്നു. ശ്രീപാദ സപ്തതി എന്നറിയപ്പെടുന്ന പ്രസ്തുത കാവ്യം ചില ശ്രീദേ...